Sorry, you need to enable JavaScript to visit this website.

നികുതിവെട്ടിപ്പിലൂടെ ഇന്ത്യയ്ക്ക് 75000 കോടി നഷ്ടം 

മുംബൈ- ഇന്ത്യയ്ക്ക് നികുതിവെട്ടിപ്പിലൂടെ പ്രതിവര്‍ഷം 75000 കോടി നഷ്ടം.  അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീ മേഖലകളിലുള്ള തട്ടിപ്പിലൂടെയാണ്  75,000 കോടി രൂപ(10.3 ബില്യണ്‍ ഡോളര്‍) നഷ്ടമാകതുന്നത്.  സ്‌റ്റേറ്റ് ഓഫ് ടാക്‌സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നികുതി വെട്ടിപ്പുകള്‍മൂലം ഇത്രയും തുക നഷ്ടപ്പെടുന്നതായി വ്യക്തമായത്. മള്‍ട്ടിനാഷണല്‍ കോര്‍പറേഷനുകളും വ്യക്തികളും നികുതി വെട്ടിക്കുന്നതുമൂലം ആഗോള നികുതിയിനത്തില്‍ വര്‍ഷംതോറും 42700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നു. എംഎന്‍സികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യണ്‍ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യണ്‍ ഡോളറുമാണ് നഷ്ടപ്പെടുന്നത്. ഇത് 3.4 കോടി നഴ്‌സുമാരുടെ വാര്‍ഷിക ശമ്പളത്തിന് തുല്യമാണെന്നും മൂന്നുലക്ഷം കോടി ഡോളര്‍ ജിഡിപിയുടെ 0.41ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നഷ്ടപ്പെടുന്ന നികുതിയിലൂടെ ആരോഗ്യ ബജറ്റിന്റെ 44.70ശതമാനത്തിനും വിദ്യാഭ്യാസ ബജറ്റിന്റെ 10.68ശതമാനത്തിനുമാണ് ആഘാതം സംഭവിക്കുന്നത്. മൗറീഷ്യസ്, സിങ്കപ്പൂര്‍, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് വിദേശ നിക്ഷേപത്തിന്റെ പേരിലെത്തുന്ന അനധികൃത സാമ്പത്തിക ഇടപാടുകള്‍വഴിയും രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നു. 


 

Latest News