Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയത് എം.എല്‍.എയുടെ പി.എ

കാസര്‍കോട്- നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ യുവാവിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എ  പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നാണ് സൂചന. അന്വേഷണം അവസാനഘട്ടത്തിലാണ്.സി.സി. ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഭീഷണി സംബന്ധിച്ച് കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
 എറണാകുളം അടക്കമുള്ള ഭാഗങ്ങളിലും തമിഴ്‌നാട്ടിലെതിരുനെല്‍വേലി, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളില്‍ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെനേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്. ബേക്കല്‍ എസ് ഐ ജോണ്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരായ കുഞ്ഞികൃഷ്ണന്‍, ദിലീഷ് എന്നിവരും സി.ഐയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ വിളിച്ച മൊബൈല്‍ ഫോണിന്റെ സിം എടുത്തത് തിരുനെല്‍വേലിയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഒരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന വിപിന്‍ലാല്‍ നടിയെ അക്രമിച്ച കേസില്‍ സഹ തടവുകാരനായിരുന്ന പള്‍സര്‍ സുനിയുടെ നിര്‍ദ്ദേശപ്രകാരം ഇതേ കേസിലെ മറ്റൊരു പ്രതിയായ നടന്‍ ദിലീപിന് കത്തെഴുതിയിരുന്നു. ഇത് സംബന്ധിച്ച് വിപിന്‍ ലാല്‍ കോടതിയില്‍ നല്‍കിയ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വധഭീഷണിമുഴക്കുന്നുവെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ജോലിസ്ഥലത്തും ഭീഷണി തുടര്‍ന്നതോടെ ചങ്ങനാശേരിയില്‍ നിന്നും ബേക്കല്‍ കോട്ടിക്കുളത്തെ അമ്മയുടെ വീട്ടില്‍ എത്തിയ വിപിന്‍ലാല്‍  ഒളിവില്‍ കഴിയുംപോലെയാണ്ജീവിക്കുന്നത്.വിപിന്‍ലാലിന്റെ ബന്ധുവിന്റെ സ്ഥാപനത്തില്‍ നേരിട്ടെത്തിയും ഫോണ്‍മുഖാന്തിരവുമായിരുന്നു വധഭീഷണി. ഭീഷണികത്തുംസി സി ടി വി ദൃശ്യങ്ങളും വിപിന്‍ ലാല്‍ ബേക്കല്‍ പോലീസിന് കൈമാറിയിരുന്നു.

 

Latest News