Sorry, you need to enable JavaScript to visit this website.

കരച്ചിലടക്കാത്ത കുട്ടിയെ അടിച്ചുകൊന്ന മാതാവിന് 45 വര്‍ഷം ജയില്‍


വാഷിംഗ്ടണ്‍- അമേരിക്കയില്‍ രണ്ടു വയസ്സായ മകളെ അടിച്ചുകൊന്ന ടെക്‌സസ് സ്വദേശിനിയായ വനിതക്ക് 45 വര്‍ഷം ജയില്‍ ശിക്ഷ. കുട്ടിയുടെ കരച്ചില്‍ ശല്യമായപ്പോഴാണ് മാതാവ് കടുംകൈ ചെയ്തത്.
എമ്മ റോഡ്രിഗസ് എന്ന 27 കാരിക്ക് പരോളില്ലാത്ത ജയില്‍ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.  ആ സയമത്ത് താന്‍ നിരാശ കൊണ്ട് വിഷാദാവസ്ഥയിലായിരുന്നുവെന്ന് എമ്മ കരഞ്ഞുകൊണ്ട് ജഡ്ജി കെവിന്‍ ഓ കൊന്നലിനോട് അഭ്യര്‍ഥിച്ചു.


2015 ലാണ് കേസിനാസ്പദമായ സംഭവം. അബോധാവസ്ഥയിലായ കുട്ടി ആശുപത്രിയിലാണ് മരിച്ചത്. ക്രൂരമായി മര്‍ദിച്ച ശേഷം കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞതാണ് മരണത്തിനടയാക്കിയതെന്ന് പോലീസ് രേഖകള്‍ പറയുന്നു.മകള്‍ ബ്യൂട്ടഫുളിനെ കൊലപ്പെടുത്തുമ്പോള്‍ എമ്മ ഗര്‍ഭിണിയായിരുന്നു. ശിക്ഷ 20 വര്‍ഷമാക്കണമെന്ന എമ്മയുടെ അഭിഭാഷകന്റെ ആവശ്യം കോടതി നിരാകരിച്ചു.

Latest News