Sorry, you need to enable JavaScript to visit this website.

ബി.ജെ.പി റാലിയില്‍ കൈപ്പത്തിക്ക് വോട്ട്  ചെയ്യാനാവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ

ഭോപാല്‍- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ബിജെപി പ്രചാരണ റാലിയ്ക്കിടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പറ്റിയ നാക്കുപിഴയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാക്കുന്നത്. ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ സിന്ധ്യ പഴയ കോണ്‍ഗ്രസ്സ് നേതാവായി മാറി. ബിജെപി റാലിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു ചെയ്യണം എന്നായിരുന്നു സിന്ധ്യയുടെ വാക്കുകള്‍. നവംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് സിന്ധ്യയ്ക്ക് നാക്കുപിഴച്ചത്.
'കൈപ്പത്തി ചിഹ്നമുള്ള ബട്ടണ്‍ അര്‍ത്തി വോട്ട് രേഖപ്പെടുത്തുക' ഇത് പറഞ്ഞ് പൂര്‍ത്തിയാക്കിയപ്പോള്‍ സിന്ധ്യയുടെ മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ ഉണ്ടയിരുന്നുല്ല. എന്നാല്‍ തൊട്ടുപിന്നാല്‍ സിന്ധ്യയുടെ വായില്‍നിന്നും വന്നത് കോണ്‍ഗ്രസ് എന്ന്. എന്നാല്‍ അതോടെ അപകടം മനസിലാക്കിയ സിന്ധ്യ കോണ്‍ഗ്രസ്സ് എന്നത് പൂര്‍ത്തിയാക്കാതെ തെറ്റുതിരുത്തി. കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ സിന്ധ്യ ജനങ്ങളോട് പറഞ്ഞപ്പോള്‍ ബിജെപി നേതാക്കള്‍ സിന്ധ്യയെ നോക്കുന്നത് വീഡിയോയില്‍ കാണാം. സിന്ധ്യയും കൂട്ടരും രാജിവച്ച 28 സീറ്റുകളിലേയ്ക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
 

Latest News