Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈഫ് മിഷൻ; യു.വി ജോസിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം- ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിനെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്യുന്നു. യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എന്നിവരെ ഒന്നിച്ചിരുത്തിയാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. അതിനിടെ, 
സ്വപ്ന സുരേഷ് വിദേശത്തേയ്ക്ക് കടത്തിയ ഡോളറിൽ ശിവശങ്കറിന്റെ ബിനാമി പണമുണ്ടോയെന്നാണ്  ഇ ഡി സംശയിക്കുന്നത്.വിദേശത്തേയ്ക്ക് സ്വപ്നയക്ക് ഡോളർ കടത്താൻ ശിവശങ്കർ സഹായിച്ചുവെന്ന് ആരോപണം ശക്തമാണ്.ഇത്തരത്തിൽ കടത്തിയ ഡോളറിൽ ശിവശങ്കറിന്റെ ബിനാമി പണവും ഉണ്ടോയെന്നാണ് ഇ ഡി സംശയിക്കുന്നത്.സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് ശിവങ്കറാണെന്നും ഇതിന് ശിവശങ്കർ പ്രത്യേക താൽപര്യം കാണിച്ചതായും ഇ ഡി കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപോർടിൽ വ്യക്തമാക്കിയിരുന്നു.സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തിരുവനന്തപുരത്ത് ബാങ്കിൽ ലോക്കർ ആരംഭിച്ചത് ശിവശങ്കറിന്റെ നിർദേശ പ്രകാരമായിരുന്നു.ഇക്കാര്യം വേണു ഗോപാൽ സമ്മതിച്ചിട്ടുണ്ട്.സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കാൻ ശിവശങ്കർ നിർദേശം നൽകിയിരുന്നുവെന്നും വേണുഗോപാൽ സമ്മതിച്ചതായും ഇ ഡി റിപോർടിൽ ചൂണ്ടിക്കാട്ടുന്നു.ലഭിച്ച തെളിവുകളുടെയും വിവിധ വ്യക്തികളെ  ചോദ്യം ചെയ്തതിലുടെ ലഭിച്ച മൊഴികളുടെയും അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റം ശിവശങ്കർ ചെയ്തതായി വ്യക്തമാണെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി.വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശിവശങ്കറിനെ ഇന്നലെ രാവിലെ മുതൽ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാൻ ആരംഭിച്ചു.ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരത്തിയാണ് ഇ ഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ ലഭിക്കാൻ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന്റെ നിർദേശ പ്രകാരം നൽകിയ ഐഫോണുകളിൽ ഒന്ന് ശിവശങ്കറാണ് ഉപയോഗിച്ചിരുന്നതെന്ന റിപോർടും പുറത്തുവന്നിട്ടുണ്ട്.ലൈഫ് മിഷൻ കരാർ ലഭിക്കാൻ കമ്മീഷനു പുറമേ ഐഫോണുകളും സ്വപ്‌ന ചോദിച്ചുവാങ്ങിയതായി യൂണിടാക് എംഡി മൊഴി നൽകിയിരുന്നു.ഇതിലൊരെണ്ണമാണ് ശിവശങ്കർ ഉപയോഗിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന റിപോർട്. 99,900 രൂപയാണ് ഈ ഫോണിന്റെ വില.ഫോൺ വിവരം പുറത്തു വന്നതോടെ ലൈഫ് മിഷൻ കരാർ സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബി ഐ ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Latest News