ശ്രീനഗർ- കശ്മീരില്‍ ബി.ജെ.പിയുടെ മൂന്ന് പ്രവർത്തകരെ ഭീകരർ വെടിവെച്ചുകൊന്നു. ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുടെ ജനറൽ സെക്രട്ടറി ഫിദ ഹുസൈനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വർഷം രൂപം കൊണ്ടെ ചെറുത്തിനില്‍പ് സംഘം കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പോലീസ് പറയുന്നു.
തെക്കന്‍ കശ്മീരിലെ കുൽഗാമിലാണ് സംഭവം. ബിജെപി പ്രവർത്തകനായ ഉമർ ഹജാമിനെയും പാർട്ടി അനുഭാവിയായ ഹാരൂൺ ബെയ്ഗിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
അടുത്തിടെ, ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട നിരവധി നേതാക്കൾ താഴ്വരയിൽ ആക്രമിക്കപ്പെട്ടു. ജൂലൈയിൽ ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബത്തിലെ രണ്ട് പേരും കൊല്ലപ്പെട്ടു. ബാരി നേരത്തെ പാർട്ടിയുടെ ജില്ലാ പ്രസിഡന്റായിരുന്നു.
കുല്‍ഗാമില്‍ നടന്ന ആക്രമണത്തെ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല അപലപിച്ചു.