Sorry, you need to enable JavaScript to visit this website.

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

കൊച്ചി-നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടി തന്നെ ഹൈക്കോടതിയെ സമീപിച്ചു. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എറണാകുളത്തെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യപ്രകാരം ആയിരുന്നു ജസ്റ്റിസ് ഹണി എം വര്‍ഗീസിനെ വിചാരണക്കായി നിയോഗിച്ചത്. എന്നാല്‍ അതെ വനിതാ ജഡ്ജിയുടെ സമീപനത്തിലാണ് പ്രോസിക്യൂഷനും ഇരയും ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

നേരത്തേ, വിചാരണക്കോടതിയില്‍ പക്ഷപാതിത്വം ആരോപിച്ചു പ്രോസിക്യൂഷന്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ തടസപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്.

പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അടുത്ത മാസം മൂന്നിന് വിചാരണ നടപടികള്‍ക്കായി നടിയെ അക്രമിച്ച കേസ് മാറ്റി. ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് സാവകാശം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്.. കോടതി പക്ഷപാതരമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നത്.

വിചാരണക്കോടതിയ്‌ക്കെതിരെ ഈ മാസം 15നാണ് പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കോടതി പക്ഷപാതിത്വപരമായി പൊരുമാറുന്നുവെന്നും കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ ഇരയായ നടിയ്ക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ രേഖാമൂലം അറിയിക്കുകയായരുന്നു. ഇതിനുശേഷമുണ്ടായിരുന്ന നാല് സെഷനിലും സാക്ഷിവിസ്താരത്തിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് കേസ് അനിശ്ചിതത്വത്തിലാകാന്‍ കാരണമാകുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ടെന്നാണ് വിചാരണക്കോടതി ചൂണ്ടിക്കാണിച്ചിരുന്നത്.

കേസ് പരിഗണിക്കുന്ന ജഡ്ജിനെ മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ട്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ടായിരുന്നു.
ഇരയെ കോടതി പരിശോധിക്കുന്നത് ദിവസങ്ങളോളം നീണ്ടുനിന്നു. കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇര അത് സ്ഥിരീകരിക്കുകയും ചെയ്തു. ആത്യന്തം സമര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നടി വിചാരണ ചെയ്യപ്പെട്ടത്. ഇരയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രോസിക്യൂഷന് ഉത്തരവാദിത്തമുണ്ട്. നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണം. നീതിയ്ക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണ്. കോടതിയെ മാറ്റണമെന്ന ആവശ്യത്തിന് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത മറ്റ് ചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. ന്യായവ്യവസ്ഥയുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഇക്കാര്യം പറയാത്തതെന്നും ഹര്‍ജിയിലുണ്ടായിരുന്നു.
 

Latest News