Sorry, you need to enable JavaScript to visit this website.

യുവതികളെ പിന്തുടര്‍ന്നും ലിംഗം പുറത്തുകാട്ടിയും മാനഭംഗപ്പെടുത്തിയ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- യുവതികളെ പിന്തുടര്‍ന്നും അശ്ലീലം പറഞ്ഞും ലിംഗം പുറത്തു കാട്ടിയും മാനഭംഗപ്പെടുത്തിയ സംഭവത്തി ദല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റ ദിവസം നാലു സമാന പരാതികളാണ് പുനീത് ഗ്രെവാള്‍ എന്ന പോലീസ് ഓഫീസര്‍ക്കെതിരെ ലഭിച്ചത്. ഒക്ടോബര്‍ 17ന് രാവിലെ എട്ടിനും ഒമ്പതിനുമിടയില്‍ തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ദ്വാരകയില്‍ ചാര നിറത്തിലുള്ള ബൊലെനോ കാറില്‍ തങ്ങളെ പിന്തുടര്‍ന്ന് ഒരാള്‍ മാനഭംഗപ്പെടുത്തിയെന്ന് മൂന്ന് യുവതികള്‍ പരാതി നല്‍കിയിരുന്നു. സമാന പരാതി നാലമൊതു യുവതി കൂടി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് ഓഫീസറാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കം നാലു നാലു വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ദല്‍ഹി പോലീസ് അറിയിച്ചു.

മാനഭംഗത്തിനിരയായ ഒരു യുവതി സംഭവം വിഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ 17ന് രാവിലെ സൈക്ലിങിനു പോയപ്പോഴാണ് ഇയാള്‍ ശല്യപ്പെടുത്തിയതെന്ന് യുവതി പറയുന്നു. സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന് ഹോണടിച്ചു കൊണ്ടിരുന്നു. മുന്നോട്ടു പോകാന്‍ പറഞ്ഞെങ്കിലും പന്തുടര്‍ന്നു കൊണ്ടേയിരുന്നു. അടുത്തെത്തിയപ്പോള്‍ ദ്വാരക സെക്ടര്‍ 14ലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ പാന്റിന്റെ സിപ് അഴിച്ച് ലിംഗത്തില്‍ തൊട്ടു. ഇതോടെ രോഷാകുലയായി ഇയാളോട് പോകാന്‍ പറഞ്ഞു. കൂടെ ആരും ഉണ്ടായിരുന്നില്ല. പ്രതി അശ്ലീലമായി സംസാരിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അലമുറയിട്ടതോടെ പ്രതി വേഗത്തില്‍ കാറോടിച്ചു പോയതായും യുവതി വിശദീകരിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുനൂറോളം സിസിടിവി ദൃശ്യങ്ങല്‍ പോലീസ് പരിശോധിച്ചു. ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത 286 ബൊലെനോ കാറുകളും പോലീസ് പരിശോധിച്ചു. പ്രതി ഉപയോഗിച്ചിരുന്ന കാറിന് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ ജനക്പുരിയിലെ വീട്ടില്‍ നിന്ന് എസ്.ഐ പുനീതിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Latest News