Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ ക്രമീകരണങ്ങൾ ഇങ്ങനെ

മക്ക - രണ്ടു ട്രാക്കുകളിൽ മാത്രമാണ് ത്വവാഫ് നിർവഹിക്കാൻ തീർഥാടകരെ അനുവദിക്കുകയെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി എൻജിനീയർ സുൽത്താൻ അൽഖുറശി അറിയിച്ചു. കാൽ മണിക്കൂർ നീളുന്ന ഏഴു ത്വവാഫുകൾ നിർവഹിക്കാൻ ഇരു ട്രാക്കിലും 50 പേർ വീതം ആകെ 100 പേരെയാണ് അനുവദിക്കുക. ഇതു പ്രകാരം മണിക്കൂറിൽ 400 പേർക്ക് ത്വവാഫ് നിർവഹിക്കാൻ സാധിക്കും. ത്വവാഫിന് നിശ്ചയിച്ച പതിനഞ്ചു മണിക്കൂറിനിടെ ആകെ 6000 പേർക്ക് ത്വവാഫ് നിർവഹിക്കാൻ കഴിയും. മൂന്നാമതൊരു ട്രാക്കിൽ കൂടി തീർഥാടകരെ അനുവദിക്കുന്ന പക്ഷം കാൽ മണിക്കൂറിൽ 150 പേർക്കും മണിക്കൂറിൽ 600 പേർക്കും ത്വവാഫ് കർമം നിർവഹിക്കാൻ സാധിക്കും. ഇതുപ്രകാരം ഓരോ പത്തു മണിക്കൂറിലും ആറായിരം പേർക്ക് ത്വവാഫ് നിർവഹിക്കാൻ കഴിയുമെന്നും എൻജിനീയർ സുൽത്താൻ അൽഖുറശി പറഞ്ഞു.


അജ്‌യാദ്, കിംഗ് ഫഹദ് കവാടങ്ങൾ വഴിയാണ് ഹറമിനകത്തേക്ക് തീർഥാടകർക്ക് പ്രവേശനം നൽകുകയെന്ന് ഹറംകാര്യ വകുപ്പിലെ ആൾക്കൂട്ട നിയന്ത്രണ വിഭാഗം മേധാവി എൻജിനീയർ ഉസാമ അൽഹുജൈലി പറഞ്ഞു. ഇരു കവാടങ്ങളും വഴി പ്രവേശിക്കുന്ന തീർഥാടകരെ ഹറമിനകത്ത് കിംഗ് ഫഹദ് വികസന ഭാഗത്തെ ഒത്തുചേരൽ പോയന്റുകളിലേക്ക് നയിക്കും. ഓരോ ഒത്തുചേരൽ പോയന്റിലും 100 തീർഥാടകരെ വീതമാണ് ഒരുമിച്ചുകൂട്ടുക. 


കിംഗ് ഫഹദ് ഭാഗത്തെ ഒത്തുചേരൽ പോയന്റിൽ നിന്ന് ഓരോ ഗ്രൂപ്പിനെയും മതാഫിലെ ഒത്തുചേരൽ പോയന്റിലേക്ക് നയിക്കും. ഇവിടെ നിന്ന് രണ്ടു ട്രാക്കുകളിൽ ത്വവാഫ് കർമം നിർവഹിക്കാൻ തീർഥാടകരെ നയിക്കും. ത്വവാഫ് കർമം പൂർത്തിയായ ശേഷം മതാഫിൽ പ്രത്യേകം നീക്കിവെച്ച സ്ഥലത്ത് സുന്നത്ത് നമസ്‌കാരം നിർവഹിക്കാൻ തീർഥാടകരെ അനുവദിക്കും. ഇതിനു ശേഷം ഉംറ കർമം പൂർത്തിയാക്കുന്നതിന് തീർഥാടകരെ മസ്അയിൽ എത്തിക്കും. ഉംറ പൂർത്തിയായ ശേഷം പ്രത്യേകം നിശ്ചയിച്ച കവാടങ്ങളിലൂടെ തീർഥാടകരെ പുറത്തിറക്കുകയാണ് ചെയ്യുകയെന്നും എൻജിനീയർ ഉസാമ അൽഹുജൈലി പറഞ്ഞു. 


വിശുദ്ധ ഹറം ദിവസേന പത്തു തവണ കഴുകുമെന്നും ഞായറാഴ്ച മുതൽ ഓരോ ഉംറ ബാച്ചും ഹറമിൽ പ്രവേശിക്കുന്നതിനു മുമ്പും ഇവർ ഹറമിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഹറം കഴുകുമെന്നും സാങ്കേതിക, സേവന കാര്യങ്ങൾക്കുള്ള ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽജാബിരി പറഞ്ഞു. ടോയ്‌ലറ്റുകൾ ദിവസേന ആറു തവണ കഴുകും. എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കും. എ.സി ഫിൽറ്ററുകൾ ദിവസത്തിൽ ഒമ്പതു തവണ വൃത്തിയാക്കും. എസ്‌കലേറ്ററുകൾ, വീൽചെയറുകൾ, കാർപറ്റുകൾ എന്നിവയും തുടർച്ചയായി അണുവിമുക്തമാക്കും. ഹറമിന്റെ പ്രവേശന കവാടങ്ങളിൽ ഹാന്റ് സാനിറ്റൈസർ ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും മുഹമ്മദ് അൽജാബിരി പറഞ്ഞു.
 

Latest News