തിരുവനന്തപുരം- കേരളത്തിൽ സി.ബി.ഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സി.പി.എം. ഇക്കാര്യത്തിൽ ഓർഡിനൻസ് പുറത്തിറക്കിയാൽ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പാർട്ടി വിലയിരുത്തി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് സി.ബി.ഐയെ നിയന്ത്രിക്കാൻ നീക്കം നടന്നത്. സി.ബി.ഐയെ ഉപയോഗിച്ച് കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ആരോപിച്ചത്. അതേസമയം, സംസ്ഥാനത്ത് സി.ബി.ഐയെ തടയാൻ നിയമനിർമാണം നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.