കൽപറ്റ-വയനാട്ടിൽ 214 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ജില്ലയിൽ ഒരേ ദിവസം ഇത്രയധികം ആളുകളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതിൽ 203 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. 11 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നു എത്തിയതാണ്. 53 പേർ രോഗമുക്തി നേടി.
പനമരം- 24,തവിഞ്ഞാൽ- 23, വെള്ളമുണ്ട, ബത്തേരി- 17 വീതം, എടവക- 15, പടിഞ്ഞാറത്തറ- 13,കമ്പളക്കാട്- 10, കൽപറ്റ- ഒമ്പത്, മാനന്തവാടി, മീനങ്ങാടി, പൊഴുതന- എട്ടു വീതം, പൂതാടി, മുട്ടിൽ- ഏഴു വീതം, പുൽപള്ളി- ആറ്, നൂൽപുഴ- അഞ്ച്, മേപ്പാടി, നെൻമേനി, തിരുനെല്ലി- നാലു വീതം, കോട്ടത്തറ- മൂന്ന്, മൂപ്പൈനാട്- രണ്ട്, അമ്പലവയൽ, വെങ്ങപ്പള്ളി, തരിയോട്, തൊണ്ടർനാട്- ഒന്നു വീതം, മാനന്തവാടി, മീനങ്ങാടി, മേപ്പാടി, വാളാട്, പേരിയ എന്നിവിടങ്ങളിലെ ഓരോ ആരോഗ്യ പ്രവർത്തകർ എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റവരുടെ എണ്ണം.
ബംഗാളിൽനിന്നെത്തിയ ഏഴ് പുൽപള്ളി സ്വദേശികൾ, തമിഴ്നാട്ടിൽനിന്നുവന്ന വൈത്തിരി സ്വദേശി, ജമ്മു-കശ്മീരിൽനിന്നു എത്തിയ വൈത്തിരി സ്വദേശി, കർണാടകയിൽനിന്നു വന്ന കൽപറ്റ സ്വദേശി, പൊരുന്നന്നൂർ സ്വദേശി എന്നിവരാണ് രോഗം ബാധിച്ച മറ്റാളുകൾ.
എടവക-അഞ്ച്, കൽപറ്റ, നെൻമേനി, നൂൽപുഴ- നാലു വീതം, മേപ്പാടി, വെള്ളമുണ്ട, പൊഴുതന, കണിയാമ്പറ്റ, തിരുനെല്ലി- മൂന്നു വീതം, ബത്തേരി, മീനങ്ങാടി, പനമരം, പൂതാടി, മുട്ടിൽ, കോഴിക്കോട്- രണ്ടു വീതം, പടിഞ്ഞാറത്തറ, മൂപ്പൈനാട്, തവിഞ്ഞാൽ, തരിയോട്, മാനന്തവാടി, പാലക്കാട്-ഒന്നു വീതം, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന മൂന്നു പേർ എന്നിങ്ങനെയാണ് രോഗമുക്തിയായവരുടെ കണക്ക്.
ജില്ലയിൽ ഇതുവരെ 3642 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ മരിച്ചു. 2649 പേർ രോഗമുക്തരായി. 974 പേർ ചികിത്സയിലാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി 265 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 306 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 3853 പേരാണ് നിലവിൽ നിരീക്ഷണത്തിൽ.