അൽഖോബാർ- അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന സംഘ്പരിവാർ പദ്ധതികളെ കേരള ജനത കരുതിയിരിക്കണമെന്നും, എൻ.ഐഎയുടെ മറവിൽ കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ഇവരുടെ ഗൂഢ തന്ത്രങ്ങളെ കേരളീയ പൊതു സമൂഹം അതീവ ജാഗ്രതയോടെ കാണണമെന്നും പ്രവാസി സാംസ്‌കാരിക വേദി അൽഖോബാർ മേഖല റീജണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
എൻ.ഐ.എ കേരളത്തിൽ ആദ്യമായി ഏറ്റെടുത്ത പാനായിക്കുളം കേസു മുതൽ അവസാനം ഏറ്റെടുത്ത താഹ- അലൻ കേസിൽ വരെ നിരപരാധികളെ വേട്ടയാടുകയാണ് ചെയ്തത്. വസ്തുതകൾക്ക് പകരം മുൻവിധിയും ഭരണകൂട താൽപ്പര്യങ്ങളും മുൻ നിർത്തിയാണ് എൻ.ഐ.എ അന്വേഷണം നടത്തുന്നതെന്നതാണ് ഇതുവരെയുളള അനുഭവം. കേരളത്തിൽനിന്ന് അൽഖാഇദ പ്രവർത്തകരെ അറസ്റ്റ് ചെയ്തു എന്ന വാർത്ത എൻ.ഐ.എയുടെ ഇത്തരം മുൻ നടപടികൾ കൂടി മുന്നിൽ വെച്ചേ വിലയിരുത്താനാവൂ.
ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസികൾ പറയുന്ന കാര്യങ്ങൾ മാത്രം മുന്നിൽ വെച്ച് കാര്യങ്ങൾ വിലയിരുത്താതെ യാഥാർഥ്യങ്ങൾ അന്വേഷിച്ച് കണ്ടെത്തി വസ്തുതകൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. താഹ, അലൻ എന്നീ സി.പി.എം പ്രവർത്തകർക്ക് നേരെ യാതൊരു തെളിവുമില്ലാതെ സംസ്ഥാന സർക്കാർ യു.എ.പി.എ ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. കേരള മുഖ്യമന്ത്രി ആ വേട്ടയാടലിനേയും ന്യായീകരിക്കുകയായിരുന്നു.
മഅ്ദനി കേസിലും ഇതായിരുന്നു അവസ്ഥ. ഇത്തരത്തിലുള്ള നിരുത്ത
രവാദപരമായ പ്രവൃത്തിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നും പ്രവാസി ഖോബാർ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.