കുവൈത്ത് ഉള്‍പ്പെടെ ഏഴോ എട്ടോ രാജ്യങ്ങള്‍ കൂടി ഇസ്രായിലുമായി കരാര്‍ ഒപ്പുവെക്കുമെന്ന് ട്രംപ്

റിയാദ് - കുവെത്ത് അടക്കം  ഏഴോ എട്ടോ അറബ് രാജ്യങ്ങള്‍ ഇസ്രാലിയുമായി സമാധാന കരാറുകള്‍ ഒപ്പുവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി.

കുവൈത്ത് അമീറിന്റെ മൂത്ത പുത്രന്‍ ശൈഖ് നാസിര്‍ അല്‍സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇയുടെയും ബഹ്‌റൈന്റെയും പാത പിന്തുടര്‍ന്ന് മധ്യപൗരസ്ത്യദേശത്തും മിഡില്‍ ഈസ്റ്റിന് പുറത്തുമുള്ള മറ്റു അറബ് രാജ്യങ്ങള്‍ ഇസ്രായിലുമായി വൈകാതെ സമാധാന കരാര്‍ ഒപ്പുവെച്ചേക്കുമെന്ന് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് മിഡോസ്  പറഞ്ഞു. അബ്രഹാം കരാറില്‍ ചേരുന്ന കാര്യം മറ്റു അഞ്ചു രാജ്യങ്ങള്‍ ഗൗരവപൂര്‍വം പഠിക്കുന്നുണ്ടെന്ന് മാര്‍ക് മിഡോസ് പറഞ്ഞു.

ഈ രാജ്യങ്ങളുടെ പേരുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാല്‍ ഇക്കൂട്ടത്തില്‍ മൂന്നു രാജ്യങ്ങള്‍ മധ്യപൗരസ്ത്യദേശത്തുള്ളവയാണെന്നും രണ്ടു രാജ്യങ്ങള്‍ മിഡില്‍ ഈസ്റ്റിന് പുറത്തുള്ളവയാണെന്നും മാര്‍ക് മിഡോസ് പറഞ്ഞു.

 

Latest News