Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റ് സമ്മേളനത്തിനിടെ മൊബൈലില്‍ അശ്ലീല ചിത്രം കണ്ട എംപി കുരുക്കിലായി

ബാങ്കോക്- തായ്‌ലാന്‍ഡ് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം നടക്കുന്നതിനിടെ സ്വന്തം സ്മാര്‍ട്‌ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്ന എംപി മാധ്യമങ്ങളുടെ കാമറയില്‍ കുടുങ്ങി. റൊനാതെപ് അനുവത് ആണ് നാണംകെട്ടത്. പത്ത് മിനിറ്റോളം സമയം എംപി മൊബൈലില്‍ ഈ ചിത്രങ്ങള്‍ സ്‌ക്രോള്‍ ചെയ്ത് കാണുന്നതാണ് ഗാലറിയിലിരുന്ന റിപോര്‍ട്ടര്‍മാരുടെ കാമറിയില്‍ പതിഞ്ഞത്. ഭരണകക്ഷിയായ സൈനിക പാര്‍ട്ടി പലാങ് പ്രചാരത് പാര്‍ട്ടിയുടെ എംപിയാണ് അനുവത്. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പ്രചരിക്കുകയും ചെയ്തു. മുഖത്തെ മാസ്‌ക് നീക്കി എംപി ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചു. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോല്‍ പോണ്‍ ചിത്രങ്ങള്‍ കണ്ടെന്ന് എംപി സമ്മതിക്കുകയും ചെയ്തു. 

അതേസമയം ലൈന്‍ ആപ്പില്‍ തനിക്കു വന്ന ചിത്രങ്ങള്‍ നോക്കുകയാണ് ചെയ്തതെന്ന് എംപി പിന്നീട് ന്യായീകരിച്ചു. ചിത്രത്തിലെ യുവതി സഹായം തേടുകയായിരുന്നു. അവര്‍ക്ക് പണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ യുവതി അപകടത്തിലല്ലെന്ന് ഉറപ്പിക്കാനാണ് സമയമെടുത്ത് ചിത്രങ്ങളെല്ലാം നോക്കിയതെന്നും പ്രാദേശിക മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ എംപിയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ നടപടി എടുത്തിട്ടില്ല. ഇതൊരു വ്യക്തിപരമായ വിഷയമാണെന്ന് സ്പീക്കര്‍ ചുവാന്‍ ലീക്പയ് പ്രതികരിച്ചു.
 

Latest News