Sorry, you need to enable JavaScript to visit this website.

ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വക പരിഹാരം വേണം - സൗദി അറേബ്യ

നിയോം സിറ്റി - ദശകങ്ങളായി തുടരുന്ന ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകമായ പരിഹാരം വേണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സ് രീതിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് ഫലസ്തീന്‍ പ്രശ്‌നത്തിലുള്ള സൗദി അറേബ്യയുടെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
സൗദി അറേബ്യ ഫലസ്തീന്‍ ജനതക്കൊപ്പം നിലയുറപ്പിക്കും. 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാന്‍ ഫലസ്തീനികള്‍ക്ക് സാധിക്കുന്ന രീതിയില്‍ അന്താരാഷ്ട്ര തീരുമാനങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകവും സമഗ്രവുമായ പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് നടത്തുന്ന മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കും. അറബ് രാജ്യങ്ങളുടെ ഐക്യവും പരമാധികാരവും സുരക്ഷയും സംരക്ഷിക്കപ്പെടണമെന്ന് സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. മേഖലയുടെ സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്ന ഒരുവിധ പ്രവര്‍ത്തനങ്ങളും അംഗീകരിക്കാനാകില്ല.

 

Latest News