Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്ഫീൻ; ജീവൻ ഉണ്ടായിരുന്നതിന്റെ തെളിവെന്ന് ശാസ്ത്രജ്ഞർ

ശുക്രന്റെ ഉപരിതലത്തിലെ ഫോസ്ഫീൻ ചുരുളുകൾ ചിത്രകാരന്റെ ഭാവനയിൽ.

പാരീസ് - ഭൂമിക്ക് പുറത്ത് മറ്റെവിടെയെങ്കിലും ജീവനുള്ള വസ്തുക്കളുണ്ടോ എന്ന ശാസ്ത്രലോകത്തിന്റെ ജിജ്ഞാസാപൂർണമായ അന്വേഷണത്തിന് പ്രതീക്ഷ നൽകി ശുക്രനിൽനിന്നുള്ള വിവരം. ജീവനുള്ള വസ്തുക്കൾ നശിക്കുമ്പോൾ രൂപപ്പെടുന്ന ഫോസ്ഫീൻ വാതകം സൗരയൂഥത്തിൽ ഭൂമിയുടെ തൊട്ടടുത്ത ഗ്രഹമായ ശുക്രന്റെ ഉപരിതലത്തിൽ കണ്ടെത്തിയതായി നാസയിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും നിർണായകമായ കണ്ടെത്തലാണിതെന്നാണ് അവരുടെ വാദം. എങ്കിലും പകൽ സമയം ഉരുകിപ്പോകുന്ന ചൂടുള്ള, കാർബൺ ഡൈഓക്‌സൈഡ് വാതകം പൊതിഞ്ഞ ശുക്രനിൽ നിലവിൽ ഏതെങ്കിലും തരത്തിലുള്ള ജീവജാലങ്ങളുണ്ടെന്ന് കരുതാനാവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിയിൽ ജീവനുള്ള വസ്തുക്കൾ നശിക്കുമ്പോൾ രൂപപ്പെടുന്ന ഫോസ്ഫീൻ കത്തുന്ന വാതകമാണ്. ഇതിന്റെ ചുരുളുകളെന്ന് സംശയിക്കാവുന്നവയെ ശുക്രന്റെ ഉപരിതലത്തിൽ കണ്ടെത്താനായെന്നാണ് ആ ഗ്രഹത്തെ നിരന്തരം നിരീക്ഷിക്കുന്ന നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്. അമേരിക്കയിലെ ഹവായിയിലും, ചിലിയിലെ അറ്റക്കാമ മരുഭൂമിയിലും സ്ഥാപിച്ചിട്ടുള്ള ശക്തിയേറിയ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തലുകൾ. ശുക്രന്റെ ഉപരിതലത്തിൽനിന്ന് 60 കിലോമീറ്റർ ദൂരം വരെയുള്ള മേഘപാളികളെയാണ് ഇപ്രകാരം നിരീക്ഷിച്ചത്. ഇവിടെ ഫോസ്ഫീൻ ഉണ്ടെന്നും എന്നാൽ ജീവൻ ഇല്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പുതുതായി ജീവനുള്ളവ എന്തെങ്കിലും രൂപപ്പെടുന്നതിന്റെ തെളിവുകളുമില്ല. ശുക്രന്റെ ഉപരിതലത്തിൽ അമ്ലത വളരെ കൂടുതലാണെന്നും അതുകൊണ്ട്, ഫോസ്ഫീൻ വാതകം പെട്ടെന്നുതന്നെ നശിച്ചുപോകുമെന്നും അവർ കരുതുന്നു. ഇനിയും  വിശദീകരിക്കാനാവാത്തതും, ദുരൂഹവുമായ രസതന്ത്രമാണ് ശുക്രന്റേതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഫോസ്ഫീൻ കണ്ടെത്തി എന്നതുകൊണ്ടുമാത്രം ശുക്രനിൽ ജീവനുണ്ടായിരുന്നുവെന്ന് പറയാനാവില്ലെന്ന് ഗവേഷണത്തിൽ പങ്കാളിയായ കാർഡിഫ് യൂനിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഫിസിക്‌സ് ആന്റ്  അസ്‌ട്രോണമിയിലെ ജെയ്ൻ ഗ്രീവ്‌സ് പറയുന്നു. ഒരു ഗ്രഹത്തിൽ ധാരാളം ഫോസ്ഫറസ് കണ്ടെത്തിയാൽ പോലും അവിടെ ജീവൻ ഉണ്ടായിരുന്നുവെന്ന് പറയാനില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. അന്തരീക്ഷ താപനില അടക്കം പല ഘടകങ്ങളും ആവശ്യമാണ്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുമെന്ന് അവർ പറഞ്ഞു.

Latest News