തിരുവനന്തപുരം- വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകർ കൈവശം വാളുകൾ സൂക്ഷിച്ചിരുന്നത് സ്വയരക്ഷക്കായിരിക്കാമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വെഞ്ഞാറമൂട്ടിലുണ്ടായ ആക്രമണത്തിൽ രണ്ട് സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിലാണ് പാർട്ടി വിശദീകരണം. കോൺഗ്രസ് പ്രവർത്തകരാണ് അക്രമണം നടത്തിയത് എന്നാണ് പോലീസ് എഫ്.ഐ.ആറിലുള്ളത്. അതേസമയം, അക്രമം നടക്കുന്നതിന്റെ ദൃശ്യങ്ങളിൽ ഇരുവിഭാഗത്തിന്റെ കൈകളിലും ആയുധങ്ങളുണ്ടായിരുന്നു. ഇരട്ടക്കൊലയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെ. മുരളീധരൻ എം.പി അറിയിച്ചു.