Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'സേവ് കരിപ്പൂർ' ഓൺലൈൻ സമരം സമൂഹ മാധ്യമങ്ങളിൽ തരംഗമായി 

'സേവ് കരിപ്പൂർ' ഓൺലൈൻ സമരത്തിന്റെ ഭാഗമായി എം.ഡി.എഫ് ഭാരവാഹികൾ പങ്കുവെച്ച പോസ്റ്റർ.

കോഴിക്കോട് - കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് ഉടനെ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള 'സേവ് കരിപ്പൂർ' ഓൺലൈൻ സമരം സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ഓൺലൈൻ സമരത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നതും പങ്കു വെക്കുന്നതും. കാമ്പയിൻ മോഡലിലുള്ള ഓൺലൈൻ സമരം എത്തേണ്ടിടത്ത് എത്തുന്നുണ്ടെന്ന് എം.ഡി.എഫ് ഭാരവാഹികൾ വ്യക്തമാക്കി. കരിപ്പൂരിൽ അന്യായമായി വലിയ വിമാനം നിരോധിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. കരിപ്പൂരിന്റെ വളർച്ച ആഗ്രഹിക്കാ ത്ത ശക്തികളുടെ ഇടപെടലുകൾ ഇതിന് പിന്നിൽ ഉണ്ട്. അടുത്ത മാസത്തോടെ ഹജ്-2021 ന്റെ നടപടിക്രമങ്ങൾ ആരംഭിക്കും.

വലിയ വിമാനങ്ങളുടെ താൽക്കാലിക നിരോധനം അടിയന്തരമായും പിൻവലിക്കണം. പ്രധാനമന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി, വ്യോമയാന വകുപ്പ് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് എം.ഡി.എഫ് പ്രതിനിധികൾ. 
കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടിക്കാനായി ശക്തമായ ഗൂഢാലോചന നടക്കുന്നു. അതിന്റെ വ്യക്തമായ തെളിവാണ് മംഗലാപുരത്തുകാരനായ ഒരു വക്കീലിനെ കൊണ്ട് കരിപ്പൂർ വിമാനത്താവളം അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി ഫയൽ ചെയ്തത്.


കരിപ്പൂരിൽ തകർന്നത് ചെറിയ കോഡ് സി-യിൽപെട്ട എയർ ബസ്-737 ആണ്. വിമാനത്താവളത്തിന് ലോകത്തെ മികച്ച ലാന്റിംഗ് സംവിധാനങ്ങളുമുണ്ട്. ചെറിയ വിമാനങ്ങൾക്ക് അനുവദിക്കപ്പെട്ട ശരാശരി മണിക്കൂറിൽ 130 എയർ നോട്ടിക്കൽ മൈൽ സ്പീഡിന് പകരം വലിയ വിമാനങ്ങൾക്ക് അനുവദിച്ച മണിക്കൂറിൽ 160 എയർ നോട്ടിക്കൽ മൈൽ സ്പീഡിലാണ് തകർന്ന വിമാനം ടച്ച് സോണിൽ 1300 മീറ്റർ വിട്ട് ലാന്റിംഗിന് ശ്രമിച്ചത് -എം.ഡി.എഫ് പ്രസിഡന്റ് കെ.എം ബഷീർ ചൂണ്ടിക്കാട്ടി. അതിനാൽ വിമാനാപകടവുമായി ബന്ധപ്പെടുത്തി കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടിക്കാനായി നടക്കുന്ന ഗൂഢാലോചനക്കെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങണമെന്ന് എം.ഡി.എഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു. 

 

 

Latest News