തിരുവനന്തപുരം- സോളാർ റിപ്പോർട്ടിലുള്ളത് ഗുരതരമായ ആരോപണങ്ങളാണെന്ന് പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കേസെടുക്കുമെന്ന് പറയുകയും എന്നിട്ട് ആ നിഗമനങ്ങളിലേക്കെത്തിയ റിപ്പോർട്ട് ആരോപണവിധേയർക്ക് നൽകാതിരിക്കുന്നത് അനീതിയാണെന്നാണ് പറഞ്ഞതെന്നും സതീശൻ പറഞ്ഞു. ചാനലുകളിൽ സോളാർ റിപ്പോർട്ട് ഗുരുതരമെന്ന് വി ഡി സതീശൻ പറഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും ഇത് കേട്ട് സോഷ്യൽ മീഡിയയിലെ സ്‌നേഹിതന്മാർ കയറെടുക്കേണ്ടെന്നും സതീശൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സോളാർ കമ്മീഷൻ റിപ്പോർട്ടിലുളളത് ഗുരുതര ആരോപണങ്ങളെന്ന് വി.ഡി സതീശൻ പറഞ്ഞുവെന്നായിരുന്നു വാർത്ത. സോളാർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനും നേതാക്കൾക്കും ഹൈക്കമാൻഡിന്റെ പിന്തുണ ഉണ്ടെന്ന് പറഞ്ഞത് പറഞ്ഞവർക്ക് മാത്രമെ അറിയുകയുള്ളൂവെന്ന് സതീശൻ പറഞ്ഞുവെന്നായിരുന്നു വാർത്ത. രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേർക്കണമെന്നും അഭിപ്രായങ്ങൾ അവിടെ പറയുമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. താൻ ഹർത്താലിന് എതിരാണെന്നും ഇന്നലത്തെ ഹർത്താലുമായി സഹകരിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.