കൊച്ചി- എറണാകുളം മഞ്ഞുമ്മലിൽ 16 കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ യു.പി സ്വദേശികളായ മൂന്ന് പേർ റിമാന്‍ഡില്‍.
ഉത്തർപ്രദേശ് റാംപുർ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫർഹദ് ഖാൻ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുകയാണ്. മറ്റ്മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായി പോലീസ് പറഞ്ഞു.
മാർച്ച് മുതൽ ഓഗസ്റ്റ് വരെ പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു. മഞ്ഞുമ്മൽ, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളിൽവച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെ കൗൺസലിങ്ങിനിടെയാണ് പീഡനത്തിനിരയായകാര്യം കുട്ടി വെളിപ്പെടുത്തിയതും പോലീസിൽ പരാതി നൽകിയതും. പിടികിട്ടാനുള്ള മൂന്നു പ്രതികളും അതിഥി തൊഴിലാളികളാണ്. പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.