Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരം വിമാനതാവളം: ലേലത്തിൽ പങ്കെടുക്കാൻ കേരളം ചെലവിട്ടത് 2.36 കോടി രൂപ

തിരുവനന്തപുരം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 2.36 കോടി രൂപയെന്ന് വിവരാവകാശ രേഖ. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കാൻ ഏൽപ്പിച്ച സ്വകാര്യ കൺസൾട്ടൻസി കമ്പനിയായ കെ.പി.എം.ജിക്ക് ഒന്നരക്കോടിയിലേറെ രൂപ നൽകി. പ്രഫഷണൽ ഫീസായി സിറിൾ അമർ ചന്ദ് മംഗൽദാസ് എന്ന നിയമ സ്ഥാപനത്തിന് നൽകിയത് അരലക്ഷം രൂപയിലേറെ. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം തടയാനാണ് രണ്ട് സ്വകാര്യ കമ്പനികൾക്ക് മാത്രമായി രണ്ട് കോടി പന്ത്രണ്ടര ലക്ഷം നൽകിയത്.

സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സി തന്നെയാണ് ഈ കാര്യങ്ങൾ വിവരാവകാശ രേഖക്ക് മറുപടിയായി നൽകിയത്. ലേലത്തിന് മുന്നോടിയായുള്ള പരസ്യത്തിന് ചെലവാക്കിയത് 5,77,752 രൂപയും. എയർപോർട്ട് അതോറിറ്റിയുടെ ലേല ഫീസായി 7,78,800ഉം ബാങ്ക് ഗ്യാരണ്ടികൾക്കുള്ള കമ്മിഷൻ ഇനത്തിൽ 7,83,030 രൂപയും നൽകിയെന്ന് വിവരാവകാശ രേഖയിലുണ്ട്. പൊതുമേഖലയിൽ സാങ്കേതിക കൺസൾട്ടൻസികളായ കിറ്റ്‌കോ പോലുള്ള സ്ഥാപനങ്ങളുള്ളപ്പോഴാണ് രാജ്യാന്തര സ്വകാര്യ കൺസൾട്ടൻസി കമ്പനികൾക്ക് സംസ്ഥാന സർക്കാർ പ്രോജക്ട് തയ്യാറാക്കാൻ അനുവാദം നൽകിയത്.
 

Latest News