തിരുവനന്തപുരം- ലൈഫ് മിഷൻ പാർപ്പിട സമുച്ചയ പദ്ധതി വിവാദത്തിനിടെ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത് എന്ന ആരോപണത്തിനിടെയാണ് ഫയലുകൾ വിളിപ്പിച്ചത്. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്. ലൈഫ് മിഷൻ പദ്ധതി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. എങ്കിലും ഇതിന്റെ ഫയലുകൾ കൈകാര്യം ചെയ്തിരുന്നത് തദ്ദേശവകുപ്പിലായിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ധാരണാപത്രം ഒപ്പിട്ടിരുന്നത്. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസാണ് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നത്.