Sorry, you need to enable JavaScript to visit this website.

ശിവശങ്കറിനൊപ്പം മൂന്നു തവണ വിദേശയാത്ര നടത്തിയെന്ന് സ്വപ്‌നയുടെ മൊഴി

കൊച്ചി- മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൂന്നൂ തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് മൊഴി. സ്വപ്‌ന സുരേഷാണ് ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. 2017-ൽ ശിവശങ്കറിനൊപ്പം ഒമാനിലേക്ക് യാത്ര ചെയ്തു. 2018 ഏപ്രിലിലും ഇരുവരും ഒന്നിച്ച് വിദേശത്തേക്ക് പോയി. 2018 ഒക്ടോബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ടുമായി ബന്ധപ്പെട്ടുള്ള യാത്രയിലും ശിവശങ്കറിനൊപ്പം സ്വപ്‌നയുണ്ടായിരുന്നു. അതിനിടെ, വിദേശ കറൻസികൾ ഇന്ത്യയിൽനിന്ന് പുറത്ത് എത്തിക്കുന്നതിന് അഞ്ചു വിദേശികൾക്ക് കേരളത്തിൽനിന്ന് വിദേശത്തേക്ക് ടിക്കറ്റ് ഉറപ്പാക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നും വ്യക്തമായി. ഇവർക്ക് ടിക്കറ്റ് അനുവദിക്കാൻ ശിവശങ്കർ വിമാനകമ്പനികളോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ലോക്ഡൗണിൽ കുടുങ്ങിയ യു.എ.ഇ പൗരൻമാരെ കയറ്റിവിടാനാണ് സഹായിച്ചത് എന്നാണ് ശിവശങ്കർ വ്യക്തമാക്കിയത്. എന്നാൽ എട്ടുബാഗേജുകൾ ഇവർ കൂടെ കൊണ്ടുപോയെന്നും കാര്യമായ പരിശോധന ഉണ്ടായില്ലെന്നുമാണ് കണ്ടെത്തിയത്.

 

Latest News