Sorry, you need to enable JavaScript to visit this website.

യു.പിയില്‍ 13 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

13 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കരിമ്പിന്‍ വയലിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നുവെന്നും നാവ് മുറിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു.

ബലാത്സംഗം, കൊലപാതകം എന്നിവക്കു പുറമെ പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമവും ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ ഓഗസ്റ്റ് ആറിന് വൈകുന്നേരം ഗര്‍മുക്തേശ്വര്‍ കോട്‌വാലി പ്രദേശത്തെ വീടിന് പുറത്ത് കളിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആറ് വയസുകാരി ഗുരുതരനിലയിള്‍ ആശുപത്രിയിലാണ്. അക്രമികള്‍ മരിക്കാന്‍ വിട്ടേച്ചു പോയ പെണ്‍കുട്ടിയെ ഒരു ദിവസം കഴിഞ്ഞാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദളിതര്‍ ഈ രീതിയില്‍ അതിക്രമത്തിന് വിധേയരായി കൊല്ലപ്പെടുമ്പോള്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരും ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാരും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ബി.എസ്.പി നേതാവ് മായാവതി  ട്വിറ്ററില്‍ ചോദിച്ചു.

 

Latest News