ബംഗളൂരു- ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റിനെ തടർന്നു ബംഗളൂരുവിൽ ചൊവ്വാഴ്ച രാത്രി നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 60 പേര് കൂടി അറസ്റ്റിൽ. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 206 ആയി.
നാഗ്വാര വാര്‍ഡില്‍നിന്നുള്ള കോണ്‍ഗ്രസ് കോര്‍പ്പറേറ്റർ ഇർഷാദ് ബീഗത്തിന്റെ ഭര്‍ത്താവ് കലീം പാഷ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാൾക്ക് കോണ്‍ഗ്രസുമായും എസ്.ഡി.പി.ഐയുമായും ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് പ്രവാചകനെ അവഹേളിക്കുന്ന വിവാദപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് ജനക്കൂട്ടം എം.എൽ.എയുടെ വസതി ആക്രമിക്കുകയായിരുന്നു.
പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേര് കൊല്ലപ്പെടുകയും അക്രമത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം തന്നെ 110 പേർ അറസ്റ്റിലായിരുന്നു. കലാപം എസ്.ഡി.പി.ഐ ആസൂത്രണം
ചെയ്തതാണെന്നാണ് കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.