ന്യൂദൽഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 64,553 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിക്കുകയും 1007 പേര് മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി. 17,51,556 പേര് രോഗമുക്തി നേടി. 48,040 പേര്‍ക്കാണ് കോവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവന് നഷ്ടമായതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 6,61,595 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
ഓഗസ്റ്റ് 13 വരെ 2,76,94,416 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വെളിപ്പെടുത്തി. വ്യാഴാഴ്ച മാത്രം 8,48,728 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ കണക്കുകളില്‍ പറയുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നിൽ.