റിയാദ്- സൗദി അറേബ്യയില്‍ ഒക്ടോബറില്‍ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍(ജി.എ.സി.എ) തള്ളി.
വ്യാജമായ നിർമിച്ച സർക്കുലറാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
സർക്കുലർ വ്യാജമാണെന്നും അതില്‍പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജി.എ.സി.എ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വക്താവ് ഇബ്രാഹിം ബിന്‍ അബ്ദുല്ല അല്‍ റൌസ അറബ് ന്യൂസിനോട് പറഞ്ഞു.
ആഭ്യന്തര വിമാനങ്ങള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സർവീസുകള്‍ പുനരാരംഭിക്കാന്‍ ജി.എ.സി.എ തീയതി നിശ്ചയിച്ചിട്ടില്ല. ഒക്ടോബർ വരെ അന്താരാഷ്ട്ര വിമാനങ്ങളില്ല എന്ന തലക്കെട്ടിലാണ് അഭ്യൂഹം പ്രചരിക്കുന്നത്.