Sorry, you need to enable JavaScript to visit this website.

കോവിഡിനെ നേരിടാന്‍ മാന്ത്രിക വടിയൊന്നുമില്ല, ഇന്ത്യ  വലിയൊരു യുദ്ധത്തിന് സജ്ജരാകണം: ലോകാരോഗ്യ സംഘടന

ജനീവ- കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ മുഴുവന്‍ കാര്‍ന്നു തിന്നുകയാണ്. കോവിഡിനെ തുരത്താന്‍ ശാസ്ത്രലോകം മുന്നോട്ടു വയ്ക്കുന്ന വാക്‌സിനില്‍ കണ്ണുംനട്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള ജനത. എന്നാല്‍, വാക്‌സിന്‍ വന്നാലും കോവിഡല്‍ നിന്നുള്ള പൂര്‍ണ്ണ സുരക്ഷ നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. കോവിഡിനെ തടയാന്‍ നിലവില്‍ ഒരു ഒറ്റമൂലി ലോകത്തിനു മുന്നില്‍ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്‌റോസ് അധാനോം പറഞ്ഞു.
ആഗോളതലത്തില്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ ഉയരുന്നത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങളാണ്. ഇതില്‍ ബ്രസീലിനും ഇന്ത്യയ്ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാന്‍ വലിയൊരു യുദ്ധത്തിന് സജ്ജമാകേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വക്താവ് മൈക്ക് റയാന്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് മഹാമാരിയെ നേരിടാന്‍ നിലവില്‍ യാതൊരു മാന്ത്രിക വടിയുമില്ലെന്നും ഉണ്ടാകാനും സാധ്യതയുമില്ലെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ ചൈനയിലെ യഥാര്‍ത്ഥ പ്രഭവ കേന്ദ്രം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
രക്തം കട്ടപിടിക്കല്‍, അവയവങ്ങളുടെ തകരാറുകള്‍ മുതലായവയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് ഈ വാക്‌സിനുകള്‍ മിക്കവാറും സംരക്ഷിക്കുമെന്നാണ് ദി അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് വാക്‌സിന്‍ തോളിലോ പേശികളിലോ നല്‍കുമെന്നതാണ് എടുത്തുകാണിക്കുന്ന ഒരു കാരണം. രക്തചംക്രമണത്തിലൂടെ ആന്റിബോഡിക രക്തത്തി സൃഷ്ടിക്കപ്പെടും.
കോവിഡ്19 വൈറസ് പേശികളിലൂടെയല്ല, മറിച്ച് വായയിലും മൂക്കിലുമുള്ള കഫം മെംബറേന്‍ വഴിയാണ് പ്രവേശിക്കുന്നത്. അവിടെ ധാരാളം ആന്റിബോഡികള്‍ നേരിടാന്‍ സാധ്യതയില്ല. എന്നാല്‍, കുത്തിവെയ്പ് എടുക്കുന്നയാള്‍ക്ക് കോവിഡ് വരാം. പക്ഷേ, അണുബാധ വരെ കുറവായിരിക്കാം. ശ്വാസകോശം പോലുള്ള സുപ്രധാന അവയവങ്ങള്‍ സുരക്ഷിതമായി തുടരാം
 

Latest News