മുംബൈ- ബോളിവുഡ് താരം സുശാന്ത് സിംഗിന് ബൈപോളാർ അസുഖം ഉണ്ടായിരുന്നുവെന്നും അദ്ദേഹം അതിന്റെ ചികിത്സയിൽ ആയിരുന്നുവെന്നും മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ്. വിഷാദവും ഉന്മാദവും മാറിമാറി വരുന്ന അസുഖമാണ് ബൈപോളാർ. തങ്ങളുടെ അന്വേഷണത്തിൽ സുശാന്തിന് ബൈപോളാർ അസുഖമുള്ളതായി കണ്ടെത്തിയെന്നും പരംബിർ സിംഗ് പറഞ്ഞു. കണ്ടെത്തിയെന്ന് പറഞ്ഞിരിക്കുന്നത്.
'സുശാന്തിന് ബൈപോളാർ എന്ന അസുഖമുണ്ടായിരുന്നു. അദ്ദേഹം അതിന്റെ ചികിത്സയിലായിരുന്നു. മരുന്നും കഴിക്കുന്നുണ്ടായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു.
മരണപ്പെടുന്നതിന് തൊട്ട് മുമ്പുള്ള ആഴ്ചയിൽ സ്വന്തം പേര്, സുശാന്തിന്റെ മരണത്തിന് ഒരാഴ്ചമുമ്പ് ആത്മഹത്യ ചെയ്ത മുൻ മാനേജർ ദിശാ സാലിയന്റെ പേര്,മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് സുശാന്ത് സിംഗ് ഗൂഗിളിൽ തിരഞ്ഞത്.
ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇത്.