Sorry, you need to enable JavaScript to visit this website.

ഞാന്‍ വളരെ മോശമാണ്; അച്ഛന്‍ വീട്ടില്‍ സൂക്ഷിച്ച തോക്കെടുത്ത് മകന്‍ ജീവനൊടുക്കി

ജലന്ധർ- മാർക്ക് കുറഞ്ഞിട്ടും പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞതിനെ തുടർന്ന് ബി.ബി.എ വിദ്യാർഥിയായ മകന്‍ സ്വയം വെടിവെച്ച് മരിച്ചു.


 പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ഒരു വരി ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ആർ.എസ്.എസ് സജീവ പ്രവർത്തകനായ ചന്ദ്രശേഖർ ശർമ വീട്ടില്‍ സൂക്ഷിച്ച ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ്
മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായ മാണിക് ശർമ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.

മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ചന്ദ്രശേഖർ ശർമയും കുടുംബവും ജലന്ധറിലെ ബസ്തി ഡാനിഷ്മാണ്ടൻ പ്രദേശത്താണ് താമസം.
മകന് കോളേജ് പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറയ്ക്കാനും  പഠനങ്ങളിൽ ശ്രദ്ധ ചെലുത്താനും പിതാവ് ആവശ്യപ്പെട്ടിരുന്നു.

മൊബൈൽ ഫോണിൽ പബ്ജി പോലുള്ള  ഗെയിമുകൾ കളിക്കാൻ മകന്‍ ധാരാളം സമയം ചെലവഴിക്കാറുണ്ടെന്ന് പിതാവ് പറഞ്ഞു.  ഒരിക്കൽ  മൊബൈൽ ഫോൺ താന്‍ എറിഞ്ഞു തകർത്തിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

വഴക്ക് പറഞ്ഞ ശേഷം പിതാവ് മെഡിക്കല്‍ ഷോപ്പിലേക്ക് പോയപ്പോഴാണ് ഏകമകന്‍ ജീവനൊടുക്കിയത്. ഞാന്‍ വളരെ മോശമാണ് എന്നെഴുതിയ ആത്മഹത്യാ കുറിപ്പാണ് പോലീസിന് ലഭിച്ചത്.

 

Latest News