തിരുവനന്തപുരം- പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസികാവസ്ഥയാണെന്നും അതിന് ഞാൻ എന്ത് മറുപടി പറയാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് ഓരോ ദിവസവും ഓരോന്ന് പറയുകയാണെന്നും മുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് തന്നെ ഒഴിവാക്കാൻ വഴി നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ വിമാനതാവളം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണെന്നും ചെറുവള്ളി എസ്റ്റേറ്റാണ് അതിന് പറ്റിയത് എന്ന് കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2266 ഏക്കർ എസ്റ്റേറ്റ് ഏറ്റെടുക്കാൻ 2020 ജൂണിലാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധ്യതാ പഠനത്തിന് കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചത്. ഭൂമി കയ്യില്‍ കിട്ടുന്നത് വരെ കാത്തിരുന്നാല്‍ വിമാനതാവളം നടക്കില്ല. കാത്തിരുന്നാല്‍ ഗണപതി കല്യാണം പോലെയാകും. ഭൂമി അവിടെയുണ്ട്. അത് ഏറ്റെടുക്കാന്‍ കഴിയും. അതുവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.