ജിദ്ദ- ഇഖാമ സൗജന്യമായി മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകുന്നതിനുള്ള സൗദി സർക്കാറിന്റെ പദ്ധതി പ്രാബല്യത്തിൽ. കോവിഡിന്റെ പശ്ചാതലത്തിൽ ജൂലൈ അഞ്ചിനാണ് ഇഖാമ മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകുമെന്ന് സൗദി സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആനുകൂല്യം നിലവിൽ രാജ്യത്തിന് പുറത്തുള്ളവർക്ക് മാത്രമാണ് എന്ന നിലക്ക് വിശദീകരണം വന്നിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം മുതൽ സൗദിക്കകത്തുള്ളവരുടെയും ഇഖാമ സൗജന്യമായി പുതുക്കി തുടങ്ങി. കുറച്ചു തൊഴിലാളികളുളള കമ്പനികൾക്ക് കീഴിലുള്ളവരുടെ ഇഖാമ പുതുക്കി തുടങ്ങിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന് പുറത്തുള്ളവരുടെ ഇഖാമയുടെ കാലാവധി നേരത്തെ തന്നെ നീട്ടി നൽകിയിരുന്നു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വിദേശത്തുള്ളവരുടെ റീ എൻട്രിയും ഇതേ മാതൃകയിൽ പുതുക്കി നൽകിയിട്ടുണ്ട്. സൗദിക്ക് അകത്തുള്ളവരുടെ ഇഖാമ പുതുക്കാൻ അബ്ഷിർ വഴി പ്രത്യേക അപേക്ഷ നൽകേണ്ട കാര്യമില്ല. ഓട്ടോമാറ്റിക്കായി തന്നെ ഇഖാമ പുതുക്കി നൽകുന്നുണ്ട്. ഘട്ടംഘട്ടമായിട്ടാകും ഇഖാമ പുതുക്കൽ നടപടി മുന്നോട്ടുപോകുക.