തിരുവനന്തപുരം- കേരളത്തിന്റെ ചില ഭാഗങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടം വരുത്തുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂന്തുറയിൽ സംസ്ഥാനത്ത് തന്നെ ആദ്യത്തെ സൂപ്പർ സ്‌പ്രെഡാണ് സംഭവിച്ചിരിക്കുന്നത്. പൂന്തുറയിൽ നടത്തിയ 1192 ടെസ്റ്റുകളിൽ 243 പേർക്ക് പോസിറ്റീവായി. പുത്തൻപള്ളി, മാണിക്യവിളാകം, പൂന്തുറ ഭാഗങ്ങളിൽ 31,985 പേരാമ് താമസിക്കുന്നത്. ഇവരിൽ 5,611 പേർ പ്രായമായവരാണ്. 2,250 പേർ അഞ്ചു വയസിന് താഴെയുള്ളവർ. ഇത്രയും പേരെ രക്ഷിക്കാൻ ലോക്ഡൗണല്ലാതെ മറ്റു മാർഗമില്ലെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിൽ ഡോക്ടറുട കാറിന് നേരെ ആക്രമണമുണ്ടായി. ആന്റിജൻ ടെസ്റ്റിനെതിരെയെ പ്രചാരണമുണ്ടായി. എല്ലാ വകുപ്പുകളും പൂന്തുറയിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.