Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ  'വീട്ടിലും' കൊറോണ; രോഗം സ്ഥിരീകരിച്ചത് മകന്റെ കാമുകിയ്ക്ക്

വാഷിംഗ്ടണ്‍-അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ  മകന്റെ കാമുകിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ട്രംപിന്റെയും ആദ്യ ഭാര്യ ഇവാനയുടെയും മൂത്ത മകന്‍ ട്രംപ് ജൂനിയറിന്റെ കാമുകി കിംബെര്‍ലി ഗുയ്ല്‍ഫോയ്‌ലിനാണ് വൈറസ് സ്ഥിരീകരിച്ചത്. ജൂലൈ 4നു നടന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കിക്ക് ഓഫ് പ്രസംഗത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ വെള്ളിയാഴ്ച റഷ്‌മോറിലേക്ക് പോയിരുന്നു. എന്നാല്‍, അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.  കൂടാതെ, എയര്‍ഫോഴ്‌സ് വണ്ണില്‍ ഇവര്‍ യാത്ര ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച ശേഷം കിംബെര്‍ലി ഐസോലേഷനിലാണെന്നും ഗുരുതരമല്ലെന്നും ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റിയുടെ ചീഫ് സ്റ്റാഫ് മേധാവി സെര്‍ജിയോ ഗോര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു, 
കൊറോണ വൈറസിന്റെതായ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ചടങ്ങുകളെല്ലാം റദ്ദാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപ് ജൂനിയറിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവാണ്. എന്നാല്‍, അദ്ദേഹവും ഐസോലേഷനില്‍ തുടരുകയാണ്. 
മുന്‍  ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകകയായിരുന്ന കിംബെര്‍ലി നിലവില്‍  ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവര്‍ത്തിക്കുകയാണ്. വൈറ്റ് ഹൗസില്‍ ജോലി ചെയ്തിരുന്ന യുഎസ് മിലിട്ടറി അംഗത്തിനു കഴിഞ്ഞ മാസം കോവിഡ്  പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. 
ദിവസങ്ങള്‍ക്ക് ശേഷം, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ വക്താവ് കാറ്റി മില്ലറും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ട്രംപ് ജൂനിയറും കിംബെര്‍ലിയും ഒരു പാര്‍ട്ടിയില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
 

Latest News