Sorry, you need to enable JavaScript to visit this website.

വീട്ടിനുള്ളില്‍ നില്‍ക്കുന്ന കുട്ടിയുടെപോലും നഗ്നചിത്രം; പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം- കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വീടിനുള്ളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍പോലും പല  അശ്ലീല സൈറ്റുകള്‍ വഴി പ്രചരിച്ചിട്ടുള്ളതായി പോലീസ് പറയുന്നു.
ഈ കുട്ടികളെ കണ്ടെത്താനാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിലൂടെ കൂടുതല്‍ പ്രതികള്‍ വലയിലാകുമെന്നാണ് സൂചന.
വിശദമായ അന്വേഷണത്തിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുളള രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും കേരള പോലീസിനു ലഭിക്കും.
വീടുകളില്‍പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ ലഭിച്ചതെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.
ഇത്തരം ചിത്രങ്ങള്‍ വില്‍പന നടത്താനും ചില സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇത്തരം ഇടപാടുകള്‍ നടക്കുന്നത്. കുട്ടികളെ കണ്ടെത്തുന്നതോടെ ചിത്രങ്ങള്‍ എടുക്കുന്നത് ആരാണെന്ന അന്വേഷണത്തിലേക്കു കടക്കുകയാണു  ലക്ഷ്യം.

ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ വീക്ഷിക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നതു നിയമ വിരുദ്ധമാണ്. ഇതെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ് എന്നറിയാതെയാണ് പലരും ഉപയോഗിക്കുന്നത്.

നിലവില്‍ പിടിച്ചെടുത്തുള്ള മൊബൈല്‍ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനക്കു വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. 47 പേരാണ് ഇതുവരെ അറസ്റ്റിലായത്.

 

Latest News