കൊച്ചി- കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡി.ആർ.ഡി.ഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നും ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളിൽ കോൺഗ്രസ് ബന്ധമുള്ളവരും പാർട്ടി ബന്ധമില്ലാത്തവരും ഉണ്ടെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു. ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ ഉൾപ്പെട്ടയാൾ മന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദർശകനാണ്. ഇയാൾ ഓഫീസ് അംഗത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും വിമർശനമുയർന്നു.
പാർട്ടി പ്രവർത്തകരെയടക്കം വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരുന്നതിൽ ഇടപെടൽ നടത്തിയില്ല. അതേസമയം, മുരളിയെ പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സ്വീകരിച്ചത്.