ഷംന കാസിം ബ്ലാക് മെയിലിംഗ് കേസില്‍ കൂടുതല്‍ പരാതികളെന്ന് ഐ.ജി

തിരുവനന്തപുരം- നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ പരാതിയുമായി അഞ്ചുപേര്‍കൂടിയെത്തുമെന്ന് ഐ.ജി വിജയ് സാഖറെ.
ബ്ലാക്‌മെയിലിംഗ് സ്വര്‍ണക്കടത്ത് മറ മാത്രമാണ്.സ്വര്‍ണക്കടത്ത് നടന്നതായി ഇതുവരെ അറിഞ്ഞിട്ടില്ല. ആദ്യപരാതി അന്വേഷിക്കാതിരുന്നത് കോവിഡ് നിയന്ത്രണങ്ങള്‍മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ മൂന്ന് പരാതികള്‍ കിട്ടി. മീരയെന്ന യുവതി പെണ്‍കുട്ടികളെ പ്രതികളുമായി ബന്ധപ്പെടുത്തി. കാസര്‍കോട്ടുകാരനായ ടിക് ടോക് താരത്തോട് വിവരങ്ങള്‍ തേടുമെന്നും ഐ.ജി പറഞ്ഞു.  ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ ഒരു പ്രതികൂടി കീഴടങ്ങിയിരുന്നു. അബ്ദുല്‍ സലാം എന്നയാളാണ് എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങിയത്. ഷംനയുടെ വീട്ടില്‍പോയി വിവാഹം ആലോചിച്ചിരുന്നെന്നു അബ്ദുല്‍ സലാം പറഞ്ഞു. വിവാഹം ആലോചിച്ചത് അന്‍വര്‍ എന്നയാള്‍ക്കാണ്. ആദ്യം താല്‍പര്യം അറിയിച്ചെങ്കിലും പിന്നീട് പിന്മാറി. സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ഷംനയോടു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതി കോടതി പരിസരത്തു മാധ്യമങ്ങളോടു പറഞ്ഞു.

 

Latest News