സഫൂറ സര്‍ഗാറിന് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി-ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം അനുവദിച്ച് ദല്‍ഹി ഹൈക്കോടതി. യുഎപിഎ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്ത് തടവില്‍ കഴിയുന്ന സഫൂറയ്ക്ക് മാനുഷിക പരിഗണനയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ദല്‍ഹി കലാപക്കേസ് ചുമത്തിയാണ് പോലിസ് സഫൂറയെ അറസ്റ്റ് ചെയ്തത്. 
അവരുടെ ജാമ്യത്തിനെതിരെ ദല്‍ഹി പോലിസ് ശക്തമായ നിലപാടായിരുന്നു ഹൈക്കോടതിയില്‍ സ്വീകരിച്ചത്.സഫൂറയുടേ പേരിലുള്ള കുറ്റകൃത്യത്തിന്റെ കാഠിന്യം നോക്കിയാല്‍ അവര്‍ക്ക് ഗര്‍ഭിണിയാണെന്ന പരിഗണന നല്‍കാന്‍ സാധിക്കില്ലെന്നാണ് ദല്‍ഹി പോലിസ് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ഏപ്രില്‍ പത്തിനാണ് യുഎപിഎ ചുമത്തി സഫൂറയെ അറസ്റ്റ് ചെയ്തത്.

ദല്‍ഹിയിലെ കലാപക്കേസിലാണ് അറസ്റ്റ്.ജാമിഅ മിലിയയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയായ സഫൂറ നാലുമാസം ഗര്‍ഭിണിയാണ്. അവരുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പോലിസ് നിലപാടെടുത്തത്. തിഹാര്‍ ജയിലില്‍ സഫൂറയ്ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാണെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ തിഹാര്‍ ജയിലില്‍ നടന്നിട്ടുണ്ടെന്നും ദല്‍ഹി പോലിസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Latest News