പട്‌ന- ഇന്ത്യൻ മേഖലകളെ ഉൾപ്പെടുത്തി പുതിയ ഭൂപടത്തിന് രൂപംകൊടുത്തതിന് പിന്നാലെ ഇന്ത്യക്കെതിരെ നിലപാടുമായി നേപ്പാൾ വീണ്ടും. ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നേപ്പാൾ പോലീസ് തടഞ്ഞു. സംഭവം ബിഹാറിനെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി.
വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട് അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവന്നിരുന്ന അറ്റകുറ്റപ്പണികളാണ് തടഞ്ഞത്. ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്നും ബിഹാർ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ പറഞ്ഞു. ഗണ്ഡക് അണക്കെട്ടിന്റെ 36 ഗെയ്റ്റുകളിൽ 18 എണ്ണം നേപ്പാളിലാണുള്ളത്. അറ്റകുറ്റപ്പണി നടത്താതിരുന്നാൽ കനത്ത മഴയിൽ ഗണ്ഡക് നദിയിലെ ജലനിരപ്പ് ഉയരുകയും ഗുരതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.