Sorry, you need to enable JavaScript to visit this website.

ഇന്ത്യ-ചൈന സംഘർഷം; ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യ

ന്യൂദൽഹി- ലഡാക്കിലെ ഇന്ത്യ-ചൈന സൈനിക സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. കേന്ദ്ര സേനയുടെ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യമുള്ളത്. അതേസമയം മേഖലയിൽ വെടിവെപ്പ് നടന്നിട്ടില്ല. സൈനികർ തമ്മിൽ കയ്യേറ്റം നടന്നുവെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ ഇന്ത്യൻ ,സൈന്യത്തിന്റെ ഒരു കമാൻഡിംഗ് ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു. ആന്ധ്ര വിജയ വാഡ സ്വദേശിയായ കേൺൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാർ ബറ്റാലിയൻ ഓഫീസറിന്റെ കമാൻഡംഗ് ഓഫീസറാണ് സന്തോഷ്.

ഇന്ത്യൻ സൈന്യം അതിർത്തി കടന്നെന്നാണ് ചൈന ആരോപിക്കുന്നത്.ഇന്ത്യ ഏക പക്ഷീയമായ നടപടികളെടുത്ത് പ്രശ്‌നങ്ങുണ്ടാക്കരുതെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം മുന്നറയിപ്പ് നൽകി. ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ രണ്ട് ഇന്ത്യൻ സൈനികർ തിങ്കളാഴ്ച രണ്ടു തവണ രണ്ടു തവണ ചൈനീസ് മേഖലയിലേക്ക് കടന്നതായി ചൈനീസ് വിദേശ കാര്യമന്ത്രാലയം ആരോപിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറും അടിയന്തര ചർച്ച നടത്തി. അതിർത്തി തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിഗേഡിയർ കേണൽ തലത്തിൽ ഇന്നലെയും ചർച്ച നടന്നിരുന്നു. എന്നാൽ ഇതിൽ അന്തിമ തീരുമാനമായിരുന്നില്ല. ഇന്ത്യ-ചൈന സംഘർഷത്തിൽ 1975 ന് ശേഷം സൈനികരുടെ മരണം ഇതാദ്യമാണ്.

 

Latest News