Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി തോല്‍ക്കുമെന്ന് ആര്‍ എസ് എസ് സര്‍വെ

നാഗ്പൂര്‍-നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി വലിയ തിരിച്ചടി നേരിടുമെന്ന് ആര്‍ എസ് എസ് നടത്തിയ സര്‍വെ. ഗുജറാത്തില്‍ കോണ്‍ഗ്രസ് 100 വരെ സീറ്റ് നേടുമ്പോള്‍ രണ്ടു പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് 60 സീറ്റുകളെ ലഭിക്കൂവെന്ന് സര്‍വെ പറയുന്നു. 

ഗുജറാത്തില്‍ പട്ടേല്‍ വിഭാഗത്തിന്റെ ദളിതരുടേയും വോട്ടുകള്‍ വന്‍തോതില്‍ ബിജെപിക്കു നഷ്ടമാകുമെന്നാണ് പ്രവചനം. പട്ടേല്‍ വിഭാഗത്തിന്റെ സംവരണ സമരവും ഒബിസി ഏകതാ മഞ്ചും ബിജെപിക്ക് വലിയ തലവേദയാകും. ഗോ സരംക്ഷകരെന്ന പേരിലുള്ള ആള്‍ക്കുട്ട ആക്രമണത്തിനരായക്കപ്പെട്ട ദളിത് സമൂഹത്തിന്റെ വോട്ടും വന്‍തോതില്‍ ബിജെപിക്ക് എതിരാകും. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനു ലഭിച്ചു വരുന്ന സ്വീകാര്യതയും പിന്തുണയും ശരിവയ്ക്കുന്നതാണ് ഈ സര്‍വേ. ബിജെപിയോട് അതൃപ്തി പ്രകടിപ്പിക്കുന്ന സമുദായങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. 

ഗുജറാത്തില്‍ നിന്നുള്ള സര്‍വേ ഫലം ആര്‍ എസ് എസിനെ പോലും ഞെ്ട്ടിച്ചിരിക്കുകയാണ്. ബിജെപിയുടെ വോട്ടുകളില്‍ നിന്ന് 8-10 ശതമാനം വരെ ഇടിവ് ഉറപ്പാണെന്നാണ് കണ്ടെത്തല്‍. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലെ കടുത്ത അതൃപ്തിയാണ് ഇതിനു കാരണമെന്നും സര്‍വെ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ മുസ്ലിംകളും കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. ജി എസ് ടി നടപ്പാക്കിയതില്‍ ഗുജറത്തിലെ വ്യവസായികളും വ്യാപാരികളും കടുത്ത അമര്‍ഷത്തിലാണ്. മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റേയും മുഖ്യമന്ത്രി വിജയ് രൂപാനിയുടേയും ക്രമക്കേടുകളും ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനത്തെ സാരമായി ബാധിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനത്തിന്റെ 50 ശതമാനം പോലും ഇവര്‍ക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

മധ്യപ്രദേശില്‍ 2012-ല്‍ നേടിയതിന്റെ പകുതി പോലും സീറ്റുകള്‍ 2018-ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനാവില്ലെന്നും സര്‍വെ പറയുന്നു. കോണ്‍ഗ്രസ് 120 സീറ്റുകല്‍ നേടുമ്പോള്‍ 57-60 സീറ്റുകളിലെ ബിജെപിക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നുള്ളൂ. വ്യാപം അഴിമതിക്കേസാണ് മധ്യപ്രദേശില ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകുക. കൂടാതെ നിരവധി ലൈംഗികാപവാദ കേസുകളും കര്‍ഷക സമരങ്ങളും സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും ആര്‍ എസ് എസ് നടത്തിയ ആഭ്യന്തര സര്‍വെയില്‍ പറയുന്നു.

Latest News