Sorry, you need to enable JavaScript to visit this website.

മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം

തിരുവനന്തപുരം- ഹൃദയാഘാതം മൂലം മരിച്ച വ്യക്തിയുടെ മൃതദേഹം മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.


കടബാധ്യത മൂലമാണ് ജോണ്‍ ആത്മഹത്യ ചെയ്തതെന്നാണ് ഭാര്യയും മക്കളും നല്‍കിയ വിവരം. ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കാനാകാത്തതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറഞ്ഞതെന്നും ഇവര്‍ പറയുന്നു.

 മാര്‍ച്ച് ആറിന് രാത്രിയാണ് ജോണ്‍ മരിച്ചത്. എന്നാല്‍ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും അനുവദിക്കാത്തതില്‍ ദുരൂഹത തോന്നിയിരുന്നുവെന്നാണ് ജോണിന്റെ സഹോദരിയും പിതാവും ആരോപിക്കുന്നത്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറയുന്നത്. ഇതില്‍ അസ്വാഭാവികത തോന്നിയാണ് ഇവര്‍ പൊലിസിനെ സമീപിച്ചത്.


 ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനാലാണ് പള്ളിയില്‍ അടക്കിയതെന്ന് വികാരി പോലിസിനോട് പറഞ്ഞു.

Latest News