Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവസാനമായി കണ്ടു; നിതിന് പൊട്ടിക്കരഞ്ഞ് യാത്രാമൊഴിയേകി ആതിര

കോഴിക്കോട്- പ്രിയപ്പെട്ടവന് യാത്രാമൊഴിയേകി ആതിര. കഴിഞ്ഞ ദിവസം ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലെ 10.50 ഓടെയാണ് മൃതദേഹം കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തിച്ച് ആതിരയെ കാണിച്ചത്. സുരക്ഷ വസ്ത്രങ്ങൾ അണിഞ്ഞ് വീൽച്ചെയറിലിരുന്ന് എത്തിയാണ് ആതിര നിതിനെ കണ്ടത്. ഇന്ന് രാവിലെയാണ് നിതിന്റെ വിയോഗ വാർത്ത ബന്ധുക്കൾ ആതിരയെ അറിയിച്ചത് .കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിക്കുന്ന രംഗങ്ങളാണ് ആശുപത്രിയിൽ നടന്നത്. ചൊവ്വാഴ്ചയാണ് ആതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഭർത്താവിന്റെ മൃതദേഹം കണ്ട ആതിര പൊട്ടികരഞ്ഞു. ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും.മൂന്നു മിനിട്ട് നേരം നിതിനെ ആതിരയെ കാണിച്ചശേഷം മൃതദേഹം പേരാമ്പ്രയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പിൽ നടക്കും.
രാവിലെ 5.45 നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ എയർ അറേബ്യ വിമാനത്തിലായിരുന്നു മൃതദേഹം എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവിടുത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആംബുലൻസിൽ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വരികയായിരുന്നു.
നിതിന്റെ മരണ വാർത്തയ്ക്ക് പിന്നാലെ ബന്ധുക്കൾ ആതിരയെ പ്രസവത്തിനുമുമ്പുള്ള പരിശോധനകൾക്കെന്ന പേരിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജൂലൈ ആദ്യാവാരമാണ് പ്രസവ തീയതി പറഞ്ഞിരുന്നതെങ്കിലും ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം ആതിരയുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചേക്കാമെന്ന ആശങ്കയിൽ സിസേറയിൻ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ ഗർഭിണികളെ എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ ഇൻകാസ് എന്ന സംഘടന വഴി ആതിരയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ആതിരയ്‌ക്കൊപ്പം നിതിനും വിമാന ടിക്കറ്റ് ശരിയായതായിരുന്നു. എന്നാൽ തന്നെക്കാൾ പരിഗണന കിട്ടേണ്ടവർ വേറെയുണ്ടെന്നു പറഞ്ഞ് നിതിൻ പിൻവാങ്ങുകയായിരുന്നു. ആതിരയുടെ പ്രസവത്തിനു മുമ്പായി നാട്ടിൽ എത്താമെന്നായിരുന്നു ഭാര്യയെ യാത്രായക്കുമ്പോൾ നിതിൻ നൽകിയിരുന്ന വാക്ക്.

 

Latest News