ന്യൂഡല്‍ഹി- ദൽഹിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാധ്യമപ്രവർത്തകന്റെ വേദന പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
അജയ് ഝായെന്ന മാധ്യമപ്രവർത്തകന്റെ വിഡിയോ ആണ് രാഹുൽ പങ്കുവെച്ചത്. ഝായുടെ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു.
വീട്ടിൽ മരിച്ചു കിടന്ന കുടുംബാംഗത്തിന്റെ മൃതദേഹം ഏറെനേരം കഴിഞ്ഞാണ് പോലീസ് എത്തി മാറ്റിയതെന്ന് ഝാ പറയുന്നു.
ഝായെ പോലുള്ള ആയിരക്കണക്കിന് സഹോദരരുടെ വേദനയില്‍ പങ്കുചേരുന്നെന്നും ചികിത്സിക്കാനും സംരക്ഷിക്കാനും സാധ്യമായതെല്ലാം ചെയ്യുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കുടുംബത്തിലെ എല്ലാവര്ക്കും കോവിഡ് ബാധിച്ചിരിക്കുന്നു, പത്ത് ദിവസത്തിനിടെ കുടുംബത്തിലെ രണ്ട് പേര് കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സ ലഭ്യമായില്ലെന്നും മൃതദേഹം കൊണ്ടുപോവാന്‍ ആരും വന്നില്ലെന്നും അജയ് ഝാ പറഞ്ഞു.
ഝായുടെ ഭാര്യക്കും അഞ്ചും ഒമ്പതും വയസ് പ്രായമുള്ള രണ്ട് പെണ്മക്കള്ക്കുമുള്പ്പെടെ കുടുംബത്തിലെ എല്ലാവര്ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ അടുത്ത ബന്ധുക്കളായ രണ്ട് പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം വീട്ടില്‍ സൂക്ഷിക്കേണ്ടിവന്നു. ഏറെ നേരത്തിനുശേഷം മാത്രമാണ് ആംബുലന്‍സ് എത്തി മൃതദേഹങ്ങള്‍ കൊണ്ടുപോയത്.
കോവിഡിനെ നേരിടാന്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറയുന്നത്. എന്നാല്‍ സത്യത്തില്‍ ഇവിടെ ഒരു സൗകര്യവുമില്ല. ഞാനും കുടുംബവും ദുരിതത്തിലാണ്. ഞങ്ങള്‍ക്ക് സഹായം ആവശ്യമാണ്. ധൈര്യമായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്ത് സംഭവിക്കുമെന്നറിയില്ല. തന്റെ പെണ്‍കുഞ്ഞുങ്ങൾക്ക് ചികിത്സയും മറ്റ് സഹായങ്ങളും ആവശ്യമുണ്ട്. ആരെങ്കിലും ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു- ഝാ പറഞ്ഞു.
For the millions of my sisters and brothers like Ajay, we share your pain. We will do everything to protect you.
— Rahul Gandhi (@RahulGandhi) June 9, 2020
We will overcome this together. #SpeakUpDelhi pic.twitter.com/gO6mWD1F5h






