Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാനഭംഗ ശ്രമം തടഞ്ഞു; യുവാവും അച്ഛനും ചേര്‍ന്ന് യുവതിയെ ചുട്ടുകൊന്നു

ജയ്പൂര്‍- മാനഭംഗ ശ്രമം തടഞ്ഞതിന് യുവതിക്ക് നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ്  ദാരുണ സംഭവം . ആക്രമണ ശ്രമം തടഞ്ഞ 18-കാരിയെ യുവാവും പിതാവും ചേര്‍ന്ന് ജീവനോടെ അഗ്നിക്കിരയാക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി തിങ്കഴാഴ്ച മരിച്ചു. സംഭവത്തെ തുടര്‍ന്ന് യുവാവിനേയും അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

 

ബന്‍സ്വാര ജില്ലയിലെ ഇസര്‍വല സ്വദേശിയായ സീമ എന്ന യുവതി ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്കു പോകുന്നതിനിടെയാണ് രവി എന്ന യുവാവ് തടഞ്ഞു നിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. രവിയുടെ വീടിനടുത്താണ് സംഭവം. ഇതു കാര്യമാക്കാതെ മുന്നോട്ടു പോകുന്നതിനിടെ രവി വീണ്ടും യുവതിയെ തടഞ്ഞു ആക്രമിച്ചു. യുവതിയുടെ നിലവിളി കേട്ടാണ് രവിയുടെ അച്ഛന്‍ വന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് യുവതിയെ അവരുടെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി മര്‍ദ്ദിക്കുകയും ജീവനോടെ തീയിടുകയുമായിരുന്നു. തീ കണ്ടാണ് ഗ്രാമീണര്‍ ഓടിയെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

 

സീമയെ വിവാഹം ചെയ്തു കൊടുക്കാന്‍ രവിയുടെ കുടുംബം തങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നുവെന്ന് സീമയുടെ ബന്ധുക്കള്‍ ആരോപിച്ചു. രവിയുടെ അതിക്രമങ്ങളെ കുറിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.

 

എന്നാല്‍ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് മറ്റൊന്നാണ്. സീമ ശനിയാഴ്ച വൈകുന്നേരം രവിയെ വിളിച്ചിരുന്നെന്നും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് രവിയുടെ വീ്ട്ടിലേക്ക് പോകുകയായിരുന്നെന്നും ബന്‍സ്വാര പോലീസ് മേധാവി കുല്‍റാം റാവത്ത് പറഞ്ഞു. രവിയുടെ അമ്മയും സീമയുടെ അമ്മാവനും ഇടപെട്ട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സീമയെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പൊള്ളലേറ്റ നിലയിലാണ് സീമയെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. 

 

അതേസമയം, രവി തന്നെ മാനഭംഗപ്പെടുത്തിയതായും രവിയും അച്ഛനും ചേര്‍ന്നാണ് തീയിട്ടതെന്നും  സീമ മരണമൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.  

 

Latest News