ന്യൂദല്‍ഹി- പ്രധാന രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി ജി 7 വികസിപ്പിക്കണമെന്ന പ്രസ്താവനക്കു പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി മോഡിയുമായി 40 മിനിറ്റോളം ടെലിഫോണ്‍ സംഭാഷണം നടത്തി.
അമേരിക്കയില്‍ നടക്കുന്ന അടുത്ത ജി 7 ഉച്ചകോടിയിലേക്ക് ട്രംപ് മോഡിയെ ക്ഷണിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം, ലോകാരോഗ്യ സംഘടനയിലെ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.