തെലങ്കാന-തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ ലഭിക്കാതെ ആറു വയസുകാരി മരിച്ചു. തെലങ്കാനയിലെ മെഡ്ച്ചാൽ ജില്ലയിലാണ് ദാരുണ സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ കൂട്ടമായെത്തി അക്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ചികിത്സക്കായി ആറു ആശുപത്രികളിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ച. കടിയേറ്റ ഉടനെ കുട്ടിയെ ആദിത്യ ഹോസ്പിറ്റലിൽ കൊണ്ടുപോയി. രണ്ടു മണിക്കൂർ നേരത്തെ ചികിത്സക്ക് ശേഷം കുട്ടിയെ ഇവിടെനിന്ന് അങ്കുറ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് മൂന്നു മണിക്കൂറിന് ശേഷം യശോദ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയും കിടത്തി ചികിത്സിപ്പിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. തുടർന്ന് ഫേവർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയും ഇത് തന്നെയായിരുന്നു അവസ്ഥ. തുടർന്ന് ഇവിടെനിന്ന് നിലോഫർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് വൈകിട്ടോടെ കുട്ടി മരിച്ചു. ആശുപത്രികൾക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.