Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടതിയും കൈവിട്ടു; ഡി.ജി.പി  ജേക്കബ് തോമസ് കുരുക്കിലേക്ക്‌

കൊച്ചി- അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമർപ്പിച്ച ഹരജിയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു. രേഖകൾ പരിശോധിച്ചെന്നും ജേക്കബ് തോമസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി. ഇതോടെ ജേക്കബ് തോമസ് സർക്കാർ ഒരുക്കിയ കുരുക്കിലേക്കാണ് നീങ്ങുന്നത്. അന്വേഷണം നടത്തുന്നതിന് സ്‌റ്റേ വേണമെന്ന ആവശ്യം കോടതി നിരസിച്ചു. തമിഴ്‌നാട്ടിലെ രാജപാളയത്ത് നൂറേക്കർ ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് സമ്പാദനമാണെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. ജേക്കബ് തോമസിന്റെ നടപടി അനധികൃത സ്വത്ത് സമ്പാദനമാണെന്നും അന്വേഷണം പുരോഗമിക്കുകയാണന്നും സർക്കാർ വിശദീകരിച്ചു.


ഇരുപത് വർഷം മുൻപ് നടന്ന ഇടപാട് സർക്കാരിനെ അറിയിച്ചിട്ടില്ല. കമ്പനിക്ക് വേണ്ടിയാണ് ഭൂമി വാങ്ങിയതെന്ന ജേക്കബ് തോമസിന്റെ വാദത്തിൽ കഴമ്പില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഭൂമിയുടെ ആധാരത്തിൽ ജേക്കബ് തോമസിന്റെ പേരുണ്ട്. കമ്പനിക്ക് വേണ്ടിയാണ് ഭുമി വാങ്ങിയതെങ്കിൽ ഇതുവരെ കമ്പനിക്ക് കൈമാറിയിട്ടില്ലെന്നും സർക്കാർ ബേധിപ്പിച്ചു. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ഷർസി കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി. കേസ് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്നും വിജിലൻസ് കേസെടുത്തതായി അറിഞ്ഞപ്പോൾ തന്നെ  വിശദീകരണം നൽകിയെന്നും ജേക്കബ് തോമസ് വിശദീകരിച്ചു. വിശദീകരണം പോലും ചോദിക്കാതെയാണ് കേസെടുത്തത്. പോലീസ് ആക്ട് പ്രകാരം കേസെടുത്ത ശേഷം വിജിലൻസിന് കൈമാറിയതിൽ ദുദ്ദേശ്യമുണ്ടെന്നും ജേക്കബ് തോമസ് ബോധിപ്പിച്ചു.

 

Latest News