Sorry, you need to enable JavaScript to visit this website.

താടി വടിക്കാന്‍ ആവശ്യപ്പെട്ടയാളെ വെറുതെ വിടില്ലെന്ന് സൗദി യുവാവ്

റിയാദ്- താടി കാരണം ജോലി നിഷേധിച്ചതായി സൗദി യുവാവിന്റെ പരാതി. ജിസാനിലെ  ഹോസ്പിറ്റാലിറ്റി ആന്റ് ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ അഹ്മദ് അലി അല്‍ കഅബി എന്ന യുവാവാണ് പരാതി ഉന്നയിച്ചത്. വിഷയം ഉടന്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച തിനിക്ക് വന്‍ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജോലി നിഷേധിച്ച സംഭവം അന്വേഷിക്കാന്‍ ടെക്‌നിക്കല്‍ വൊക്കേഷണല്‍ ട്രെയിനിംഗ് കോര്‍പറേഷന്‍ (ടിവിടിസി) ഗവര്‍ണര്‍ അഹ്്മദ് അല്‍ ഫിഹൈദ് ഉത്തരവിട്ടതായും അഹ്മദ് അലി പറഞ്ഞു.


നിയമനം ലഭിക്കണമെങ്കില്‍ താടി വടിക്കണമെന്ന് ആവശ്യപ്പെട്ട അറബ് ജീവനക്കാരനെതിരെ ശിക്ഷാ നടപടി കൈക്കള്ളണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് ആരംഭിച്ചു. താടിയുള്ളത് കാരണം ജോലി നിഷേധിച്ചുവെന്ന് സൗദി യുവാവ് വിശദീകരിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതിനാാല്‍ ജിസാന്‍ ലേബര്‍ ഓഫീസും അന്വേഷണം ആരംഭിച്ചു.
യുവാവിന്റെ ആരോപണം സ്ഥാപനത്തിലെ അറബ് ജീവനക്കാരന്‍ നിഷേധിച്ചിട്ടുണ്ട്. ഇന്‍സ്റ്റ്യൂട്ട് ഡയരക്ടര്‍ വിളിച്ച് ജോലി ഉറപ്പു നല്‍കിയെങ്കിലും സൗദി യുവാവ് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. തന്നെ ഇന്റര്‍വ്യൂ ചെയ്യുകയും താടി വടിക്കണമെന്ന് ആവശ്യപ്പെട്ട്  അപമാനിക്കുകയും ചെയ്ത അറബ് ജീവനക്കാരനെതിരെ ആവശ്യമാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News