ന്യൂദൽഹി-രാജ്യാന്തര വിമാനങ്ങളിൽ നടുവിലെ സീറ്റുകൾ നിർബന്ധമായും ഒഴിച്ചിടണമെന്ന് സുപ്രീം കോടതി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശാരീരക അകലം പാലിക്കേണ്ടതുണ്ട്. വിമാനത്തിലെ നടുവിലെ സീറ്റുകൾ ഒഴിച്ചിടണമെന്നത് സാമാന്യ ബോധമാണെന്നും കോടതി പറഞ്ഞു.
വിമാന കമ്പനികളുടെ നഷ്ടത്തേക്കാൾ പൗരന്മാരുടെ ആരോഗ്യത്തെക്കുറിച്ചാണ് സർക്കാർ കൂടുതൽ ആശങ്കപ്പെടേണ്ടതെന്നും കോടതി വിലയിരുത്തി. ആഭ്യന്തര വിമാനയാത്രകളുടെ സജ്ജീകരണങ്ങളിലേക്കടക്കം ചോദ്യമുന്നയിച്ചാണ് കോടതിയുടെ പരാമർശം. എയർ ഇന്ത്യ വക്താക്കളോടായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. സീറ്റിൽ ആളെ നിറച്ചുകൊണ്ടുപോവുന്നത് വൈറസ് ബാധയ്ക്ക് ഇടയാക്കില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും? വിമാനത്തിനുള്ളിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ? അടുത്തടുത്തിരുന്നാൽ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.